കേരളാ ഹൈക്കോടതി
കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ കോപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ സാഹചര്യം വളരെ മോശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നഗരത്തിൽ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത് എടുത്ത് പറഞ്ഞു. സംസ്ഥാനത്തെ മാലിന്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കൊച്ചി കോപ്പറേഷനെതിരായ കോടതിയുടെ വിമർശനം. കൊച്ചിയില്‍ വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നതും അത് വൃത്തിയാക്കാതിരിക്കുന്നതിലും കടുത്ത വിമര്‍ശനമാണ് കോടതി ഇന്ന് ഉന്നയിച്ചത്.
ശ്രീലങ്കയില്‍ പോയി നോക്കൂ എന്നാണ് കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥരോട് ഹൈക്കോടതി പറഞ്ഞത്. അത്രവലിയ സാമ്പത്തികശേഷി ഉള്ള രാജ്യം അല്ലാതിരുന്നിട്ടുകൂടി ശ്രീലങ്ക അവരുടെ നഗരങ്ങളില്‍ എങ്ങനെയാണ് റോഡ് പരിപാലിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പോയി കാണണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന റെയില്‍വേയുടെ ഭാഗത്തെ ടണലിലെ മാലിന്യങ്ങള്‍ ഓഗസ്റ്റ് മാസം അവസാനത്തോടെ പൂര്‍ണമായും നീക്കം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം അതിനുള്ള പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നേരിട്ട് ഹാജരായാണ് വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…