ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്ഥാനെ കാത്തിരിക്കുന്നത് വന്‍ ഊര്‍ജ പ്രതിസന്ധി. കടുത്ത ഗ്യാസ് ക്ഷാമത്തിലാണ് രാജ്യം ഇപ്പോൾ. ഉന്നത തലയോഗം ചേർന്നാണ് പ്രധാനമന്ത്രി ഇമ്രാൻഖാൻ സ്ഥിതിഗതികൾ ചർച്ച ചെയ്തത്.
പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ മേഖലകളില്‍ ഗ്യാസ് കുഴിച്ചെടുക്കാനുള്ള കമ്പനികള്‍ക്ക് ലൈസന്‍സ് ഉടന്‍ അനുവദിക്കണമെന്ന് ഇമ്രാന്‍ഖാന്‍ ഉദ്യഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇറക്കുമതി പരിമിതപ്പെടുത്തിയതാണ് പാകിസ്ഥാന് വിനയായത്. ഇറാനില്‍ നിന്നും എത്തേണ്ട ഇന്ധനത്തില്‍ മെല്ലെപോക്ക് തുടരുകയാണ്.
ഇതിനിടെ രാജ്യത്തെ ഖനനമേഖല കേന്ദ്രീകരിച്ച് ഗ്യാസ് ലഭ്യമാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം.
അതേസമയം പ്രാദേശിക ഗ്യാസ് നിര്‍മ്മാതാക്കള്‍ നിയമക്കുരുക്കില്‍പെട്ട് പദ്ധതി വികസനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. വന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് പല പദ്ധതിക്കും തുരങ്കം വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…
മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…
ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ…
കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…
തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വമ്പൻ കുറവുണ്ടായ…