ഹരിദ്വാർ: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു. മക്കളായ കൃതികയും തരിണിയുമാണ് ഇരുവർക്കും വേണ്ടി കർമ്മങ്ങൾ നിർവ്വഹിച്ചത്.
ഇന്ന് പുലർച്ചയോടെ കർമ്മികളുടെ നിർദേശ പ്രകാരം ജനറൽ ബിപിൻ റാവത്തിന്റെ മക്കൾ ദില്ലിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ നിന്നും ചിതാഭസ്മം ശേഖരിച്ചു. തുടർന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തി വിധിപ്രകാരം അവ ഗംഗയിൽ ഒഴുക്കി. കഴിഞ്ഞ ദിവസവും ഇരുവരും ചേർന്നാണ് മാതാപിതാക്കളുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.
ഡിസംബർ 8ന് തമിഴ്നാട്ടിലെ കൂനൂരിൽ ഉണ്ടായ സൈനിക ഹെലികോപ്ടർ അപകടത്തിലാണ് സംയുക്ത സേനാ മേധാവിയും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനെയും ഭാര്യ മധുലിക റാവത്തിനെയും ഒരുമിച്ചാണ് സംസ്കരിച്ചത്.
കൊൽക്കത്ത: ബംഗാളിൽ ഗവർണർ സർക്കാർ പോര് അതിരൂക്ഷമായി തുടരുകയാണ്. തനിക്കെതിരെയുള്ള ബംഗാൾ പോലീസിന്റെ അന്വേഷണം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന്…
കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ കുറ്റപത്രം സമർപ്പിച്ച് ഇഡി. സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം…
ദില്ലി: എന്‍ഐഎ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെ ഒടുവിൽ കശ്മീരില്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍…
മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ്…
ചെന്നൈ: 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ…
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന…