പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചകോടിയിൽ സംസാരിക്കുന്നു
ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ആഗോള വികസനം ലക്ഷ്യമിട്ട് നാല് സുപ്രധാന പദ്ധതികൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബൽ ട്രെഡിഷണൽ നോളജ് റെപ്പോസിറ്ററി, ആഫ്രിക്കൻ സ്കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ് , ഗ്ലോബൽ ഹെൽത്ത് കെയർ റെസ്പോൺസ് ടീം , മയക്കുമരുന്ന്-ഭീകര ബന്ധത്തെ പ്രതിരോധിക്കുന്നതിനുള്ള സംരംഭം എന്നിവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
സമഗ്രവും സുസ്ഥിരവുമായ വളർച്ചയെക്കുറിച്ചുള്ള ആദ്യ സെഷനിൽ സംസാരിക്കവെ, ഈ സംരംഭങ്ങൾ സമഗ്രമായ വളർച്ച കൈവരിക്കാൻ സഹായിക്കുമെന്നും, ഭാരതത്തിന്റെ നാഗരിക മൂല്യങ്ങൾ മുന്നോട്ട് പോകാൻ ഒരു വഴി നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലനിൽപ്പിനായുള്ള പരമ്പരാഗത വിവേകത്തിന്റെ കാലാതീതമായ മാതൃകകൾ രേഖപ്പെടുത്തുന്നതിനും ഭാവി തലമുറകളിലേക്ക് കൈമാറുന്നതിനും വേണ്ടിയാണ് ജി20 ഗ്ലോബൽ ട്രെഡിഷണൽ നോളജ് റെപ്പോസിറ്ററി സ്ഥാപിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്.
“ഇക്കാര്യത്തിൽ ഭാരതത്തിന് സമ്പന്നമായ ചരിത്രമുണ്ട്. നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി നമ്മുടെ കൂട്ടായ ജ്ഞാനം കൈമാറാൻ ഇത് സഹായിക്കും,” പ്രധാനമന്ത്രി ഉച്ചകോടിയിൽ പറഞ്ഞു.
ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ വികസനം അത്യന്താപേക്ഷിതമാണെന്നും ഭാരതം എപ്പോഴും ആഫ്രിക്കൻ ഭൂഖണ്ഡത്തോടൊപ്പം നിലകൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത ദശകത്തോടെ ആഫ്രിക്കയിൽ പത്ത് ലക്ഷം സർട്ടിഫൈഡ് പരിശീലകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ട്രെയിൻ-ദി-ട്രെയിനേഴ്സ്’ മാതൃക സ്വീകരിക്കുന്ന ആഫ്രിക്കൻ സ്കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ് അദ്ദേഹം പ്രഖ്യാപിച്ചത്.
“അടുത്ത ദശകത്തിൽ ആഫ്രിക്കയിൽ പത്ത് ലക്ഷം സർട്ടിഫൈഡ് പരിശീലകരെ പരിശീലിപ്പിക്കുക എന്നതാണ് നമ്മുടെ കൂട്ടായ ലക്ഷ്യം. ഈ പരിശീലകർ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകും. ഈ സംരംഭം ഗുണനഫലം ഉണ്ടാക്കുകയും പ്രാദേശിക ശേഷി വളർത്തുകയും ആഫ്രിക്കയുടെ ദീർഘകാല വികസനം ശക്തിപ്പെടുത്തുകയും ചെയ്യും,” പ്രധാനമന്ത്രി ജി20 നേതാക്കളോട് പറഞ്ഞു.
ആരോഗ്യ അടിയന്തിര സാഹചര്യങ്ങളിൽ ശക്തമായ പ്രതികരണം നൽകുന്നതിനായി ജി20 ഗ്ലോബൽ ഹെൽത്ത് കെയർ റെസ്പോൺസ് ടീം രൂപീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
“ആരോഗ്യ അടിയന്തിര സാഹചര്യങ്ങളെയും പ്രകൃതിദുരന്തങ്ങളെയും അഭിമുഖീകരിക്കുമ്പോൾ നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചാൽ കൂടുതൽ കരുത്തരാകും. ഏതെങ്കിലും ആഗോള ആരോഗ്യ പ്രതിസന്ധിയോ പ്രകൃതിദുരന്തമോ ഉണ്ടായാൽ വേഗത്തിൽ വിന്യസിക്കാൻ തയ്യാറുള്ള ജി20 രാഷ്ട്രങ്ങളിൽ നിന്നുള്ള പരിശീലനം ലഭിച്ച മെഡിക്കൽ വിദഗ്ധരുടെ ടീമുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നമ്മൾ നടത്തേണ്ടത്,” അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്ത് വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഫെന്റാനൈൽ പോലുള്ള അപകടകരമായ ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനുമായി മയക്കുമരുന്ന്-ഭീകരത ബന്ധത്തെ പ്രതിരോധിക്കുന്നതിനുള്ള ജി20 സംരംഭവും അദ്ദേഹം നിർദ്ദേശിച്ചു.
“ഈ സംരംഭത്തിന് കീഴിൽ, ധനകാര്യം, ഭരണനിർവ്വഹണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങൾ നമുക്ക് ഒരുമിച്ച് കൊണ്ടുവരാൻ കഴിയും. എങ്കിൽ മാത്രമേ മയക്കുമരുന്ന്-ഭീകരത സാമ്പത്തിക ശൃംഖലയെ ദുർബലപ്പെടുത്താൻ കഴിയൂ,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…