തൃശ്ശൂർ: മധ്യകേരളത്തിൽ വിലസുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലൻ ഷൈജുവിനെ നാടുകടത്തി. കാപ്പ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഷൈജുവിനെ നാടുകടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, കുഴൽപ്പണം, കഞ്ചാവ് എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതി കൂടിയാണ് പല്ലൻ ഷൈജു.
അതേസമയം കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, ‘വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കേരളത്തിന് പുറത്ത് ഗുണ്ടൽപ്പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫിസിൽ കഞ്ചാവ് കേസുകളിലും ഷൈജു പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പഴയ കൊട്ടേഷന്‍ ഗുണ്ടാസംഘം നേതാവായിരുന്നു പല്ലൻ ഷൈജു. പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിലെ നേതാവായ ഷൈജു വർഷങ്ങൾക്ക് മുൻപാണ് തൃശ്ശൂരിൽ നിന്നും കൊടകര പന്തല്ലൂരിലേക്ക് താമസം മാറിയത്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…