തൃശ്ശൂർ: മധ്യകേരളത്തിൽ വിലസുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലൻ ഷൈജുവിനെ നാടുകടത്തി. കാപ്പ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഷൈജുവിനെ നാടുകടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, കുഴൽപ്പണം, കഞ്ചാവ് എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതി കൂടിയാണ് പല്ലൻ ഷൈജു.
അതേസമയം കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, ‘വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കേരളത്തിന് പുറത്ത് ഗുണ്ടൽപ്പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫിസിൽ കഞ്ചാവ് കേസുകളിലും ഷൈജു പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പഴയ കൊട്ടേഷന്‍ ഗുണ്ടാസംഘം നേതാവായിരുന്നു പല്ലൻ ഷൈജു. പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിലെ നേതാവായ ഷൈജു വർഷങ്ങൾക്ക് മുൻപാണ് തൃശ്ശൂരിൽ നിന്നും കൊടകര പന്തല്ലൂരിലേക്ക് താമസം മാറിയത്.