തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ആദ്യഡോസ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാകും ഇനി ആന്റിജന്‍ പരിശോധന നടത്തുക.
65 വയസിനു മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്‌സിൻ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്നതിനാൽ പൊതു ബോധവത്കരണ നടപടികൾ ശക്തമാക്കും.
അതേസമയം സർക്കാർ ലാബുകളിലെ ആർടിപിസിആർ പരിശോധനാ സൗകര്യങ്ങൾ വർധിപ്പിക്കാതെ ആന്റിജൻ പരിശോധന പൂർണമായി ഒഴിവാക്കുന്നതിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിക്കുന്നു. സർക്കാർ ലാബുകളിൽ നിന്ന് ആർടിപിസിആർ പരിശോധനാ ഫലം ലഭിക്കാൻ ഇപ്പോൾ തന്നെ 2–3 ദിവസമെടുക്കും. ആർടിപിസിആർ പരിശോധനയ്ക്കായി സാംപിളുകൾ നൽകുന്നവർ ഫലം വരുന്നതു വരെ ക്വാറന്റീനിൽ കഴിയാതെ പുറത്തിറങ്ങി നടക്കാനും ഇവരിൽ നിന്നു കോവിഡ് വ്യാപനമുണ്ടാകാനും സാധ്യതയുണ്ടെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന…
ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈൽ ചിത്രമായി…
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത കെ പി യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ്…
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടിയുമായി കമ്പനി. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ…