ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈൽ ചിത്രമായി ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ലോഗോയാണ് ഇട്ടിരിക്കുന്നത്. കൂടാതെ ടെസ്ല ഇവന്റ് എന്ന പേരിൽ പ്രൊഫൈൽ പേരും മാറ്റിയിട്ടുണ്ട്.
എന്നാൽ മല്ലികാർജ്ജുൻ ഖാർഗെയുടെയും രാഹുലിന്റെയും കവർ ചിത്രം മാറ്റിയിട്ടില്ല. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി അസം കോൺഗ്രസ് ഘടകം അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ടുവെന്നും അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി വിശദീകരിച്ചു.
എന്നാൽ പിന്നിൽ ഫാസിസ്റ്റ് സർക്കാരാണെന്ന വിചിത്രമായ ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. നിശബ്ദരാക്കാനുളള ഫാസിസ്റ്റ് സർക്കാരിന്റെ നീക്കം ഞങ്ങളെ പിന്തിരിപ്പിക്കില്ലെന്നായിരുന്നു പ്രതികരണം. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിൽ നിന്നു തന്നെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. പൂർണ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം അക്കൗണ്ട് പഴയതുപോലെ സജീവമാക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…