India

ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രഖ്യാപനവുമായി മമത !ഉടനടി ഇടപെടലുമായി ഗവർണർ സി വി ആനന്ദബോസ്; ബംഗാൾ – ജാർഖണ്ഡ് അതിർത്തി അടച്ച സംഭവത്തിൽ വിശദീകരണം തേടി

കൊൽക്കത്ത: ജാർഖണ്ഡിലും ബംഗാളിലുമായി പ്രവർത്തിക്കുന്ന ദാമോദർവാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവത്തിൽ വിശദീകരണം തേടി ഗവർണർ സി വി ആനന്ദബോസ്. ആർട്ടിക്കിൾ 167 പ്രകാരമാണ് ഗവർണർ നോട്ടീസ് നൽകിയത്. ജാർഖണ്ഡിനെ രക്ഷിക്കാനായി നടത്തിയ പ്രവർത്തനങ്ങളാണ് ബംഗാളിൽ
വെള്ളപ്പൊക്കത്തിന് കാരണമായതെന്നു ആരോപണമുയർത്തിയാണ് അന്തർ
സംസ്ഥാന അതിർത്തികൾ അടച്ചിടുമെന്ന് മമത പ്രഖ്യാപനം നടത്തിയത്.

അതിർത്തികൾ അടച്ചിടാൻ സർക്കാർ നൽകിയ നിർദേശം ജനജീവിതം സ്തംഭിപ്പിക്കുന്നതാണെന്നും സംഭവത്തിൽ അടിയന്തര പരിഹാരം കാണണമെന്നും സിവി ആനന്ദബോസ് ചൂണ്ടിക്കാട്ടി.

മൂന്നു കാര്യങ്ങളിലാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്.

  1. ദക്ഷിണ ബംഗാളിലെ ബങ്കുറ, ബിർഭം, പശ്ചിമ മേദിനിപൂർ ജില്ലകൾ ദാമോദർ വാലി നദീതടത്തിൽ ഉൾപ്പെടുന്നില്ല. കാങ്സബതി, സിലാബതി, ദ്വാരകേശ്വർ നദികളിലെ അതിശക്തമായ മഴ കാരണമുള്ള വെള്ളപ്പാച്ചിലും കാങ്സബതി നദിയുടെ മുകുട്മണിപൂർ അണക്കെട്ടിൽ നിന്നുള്ള വൻതോതിലുള്ള ഒഴുക്കും കാരണം സംരക്ഷണ കരകൾ തകന്നതാണ് ഈ പ്രദേശങ്ങളിലെ വിനാശകരമായ വെള്ളപ്പൊക്കത്തിന് നിദാനം. ഇക്കാര്യത്തിൽ ദാമോദർ വാലി കോർപ്പറേഷനല്ല (ഡിവിസി) ഇതിന് ഉത്തരവാദി.

2.വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, വ്യവസായങ്ങൾക്കുള്ള ജലവിതരണം, കുടിവെള്ള ആവശ്യങ്ങൾ എന്നിവയാണ് ഡി.വി.സി അണക്കെട്ടുകളുടെ ഉദ്ദേശ്യം. വെള്ളപ്പൊക്കത്തെ ലഘൂകരിക്കാനും മിതമായ നിലയിലാക്കാനുമുള്ള ഒരു സംവിധാനം മാത്രമാണ് അണക്കെട്ട്. ഒഴുക്ക് വർധിച്ചാൽ വെള്ളപ്പൊക്കം പൂർണമായി തടയാൻ അതിന് ഒരിക്കലും കഴിയില്ല. അങ്ങനെ ചെയ്താൽ അത് അണക്കെട്ടിൻ്റെ ഘടനയ്ക്കുതന്നെ ഭീഷണിയാവുകയും വലിയ ദുരന്തത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ നീരൊഴുക്ക് അധികമാവുകയും അണക്കെട്ടിൻ്റെ സംഭരണശേഷിക്ക് ആനുപാതികമല്ലാതാവുകയും ചെയ്താൽ അത് അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകും. പശ്ചിമ ബംഗാൾ സർക്കാരിന് ഇക്കാര്യം പൂർണ്ണമായി അറിയാം.

  1. പശ്ചിമ ബംഗാൾ ഗവൺമെൻ്റിൻ്റെ കങ്സബതി അണക്കെട്ടും വെള്ളം നിലനിർത്താൻ കഴിയാതെ വന്നപ്പോൾ തുറന്നുവിട്ടതാണ് ബങ്കുറ, ഈസ്റ്റ്, വെസ്റ്റ് മിഡ്നാപൂർ, ഹൗറ ജില്ലകളിലെ വെള്ളപ്പൊക്കത്തിൻ്റെ പ്രാഥമിക കാരണമായത്.

ഈ റിപ്പോർട്ട് ശരിയാണോയെന്നും അങ്ങനെയാണെങ്കിൽ അതിനുള്ള കാരണവും ആരാഞ്ഞാണ് ഭരണഘടനയുടെ 167-ാം അനുച്ഛേദം പ്രകാരം ഗവർണർ ബോസ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്.

Anandhu Ajitha

Recent Posts

മദ്രസ അദ്ധ്യാപകർക്ക് പോലീസ് നടപടികളിൽ നിന്ന് സംരക്ഷണം!ബില്ല് പിൻവലിച്ച് യോഗി സർക്കാർ

മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…

13 minutes ago

തിരുവനന്തപുരത്ത് കാമരാജ് കോൺഗ്രസ് നിർണായക ശക്തി ! പ്രയോജനം എൻ ഡി എയ്ക്ക് ലഭിക്കും I KAMARAJ CONGRESS

വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…

56 minutes ago

ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയത് യൂനുസ് ഭരണകൂടം ! ലക്ഷ്യമിട്ടത് പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ; ഗുരുതരാരോപണവുമായി സഹോദരൻ

ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…

58 minutes ago

നടി ആക്രമിക്കപ്പെട്ട കേസ് !ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ; ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും ലഭിക്കണമെന്നും ആവശ്യം

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…

1 hour ago

ഗ്ലോബൽ ടി വി നസ്‌നീൻ മുന്നിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകൾ I BANGLADESH UNREST

ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…

2 hours ago

രാജ്യത്തെ വ്യോമയാന മേഖല കുത്തകകൾക്ക് വിട്ടു കൊടുക്കില്ല ! 2 വിമാനക്കമ്പനികൾക്ക് കൂടി പ്രവർത്തനാനുമതി നൽകി കേന്ദ്ര സർക്കാർ

സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…

2 hours ago