പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് തനിക്കുണ്ടായിരുന്ന ധാരണകൾ തെറ്റായിരുന്നുവെന്നും ആ ധാരണകൾ മാറിയതെങ്ങിനെയെന്നും വെളിപ്പെടുത്തി കോൺഗ്രസിൽ നിന്ന് രാജിവച്ച നേതാവ് ഗുലാം നബി ആസാദ്. സത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഈ രാജ്യം എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് കോൺഗ്രസ് നേതാക്കൾ ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളു. രാജ്യസഭയിൽ തന്റെ വിടവാങ്ങൽ സമയത്തെ മോദിയുടെ വാക്കുകളെക്കുറിച്ചാണ് ആസാദ് ഇന്ന് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ മനുഷ്യത്വവും കരുണയും പ്രധാനമന്ത്രി തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചു. രാജ്യസഭയില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ഗുലാം നബി ആസാദിനെ ഓര്‍ത്ത് പ്രധാനമന്ത്രി കണ്ണീരണിഞ്ഞ സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിരമിക്കല്‍ ചടങ്ങിനിടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ടുനോക്കൂ, താന്‍ വിരമിക്കുന്നതിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, മറ്റൊരു സംഭവത്തെ കുറിച്ച് ഓര്‍ത്താണ് അദ്ദേഹം വികാരാധീനനായത്. സംഭവം ഇതാണ്, 2006ല്‍ ഗുജറാത്തില്‍ നിന്ന് കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ ഏതാനും വിനോദസഞ്ചാരികള്‍ ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് താന്‍ കശ്മീരിന്റെ മുഖ്യമന്ത്രിയും മോദി സാഹിബ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു. വിവരമറിയാന്‍ അദ്ദേഹം തന്നെ വിളിച്ചെങ്കിലും ദാരുണമായ ആ സംഭവത്തെക്കുറിച്ച് ഓര്‍ത്ത് താന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. താന്‍ കരയുന്നത് ഫോണിലൂടെ അദ്ദേഹം കേള്‍ക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോവുമ്പോഴെല്ലാം താന്‍ കരയുകയായിരുന്നു. അദ്ദേഹം അത് ടിവിയിലൂടെ കണ്ടിട്ടുണ്ടാവാം. പിന്നേയും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തനിക്ക് സംസാരിക്കാന്‍ പറ്റിയില്ല. എങ്കിലും അദ്ദേഹം നിത്യവും വിളിച്ചുകൊണ്ടേയിരുന്നു. മോദി ജി പരുക്കനായ ഒരാളായിരുന്നുവെന്നാണ് താന്‍ കരുതിയിരുന്നത്. ഭാര്യയോ മക്കളോ ഒന്നും ഇല്ലാത്തതിനാല്‍ അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യില്ലെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റി, അദ്ദേഹം മനുഷ്യത്വത്തോടെ പെരുമാറി’ ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാനുള്ള സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം തനിക്ക് നല്‍കിയത്. കോണ്‍ഗ്രസിന് തന്നോട് എക്കാലവും നീരസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. രാജിക്ക് പിന്നാലെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക. എന്നാൽ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഞ്ചു പതിറ്റാണ്ടുകൾ കോൺഗ്രെസ്സിനോടൊപ്പം നിന്ന നേതാവാണ് ഗുലാം നബി ആസാദ്. ഒരുകാലത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിർണ്ണായക സ്ഥാനമുണ്ടായിരുന്നു ഗുലാം നബി ഇന്ന് ഒന്നുമല്ലാതായിരിയക്കുന്നു. വർഷങ്ങൾ നീണ്ട കോൺഗ്രസ് ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങുമ്പോൾ ഗുലാം നബി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഒരുകാലത്ത് പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരുന്ന നരേന്ദ്രമോദിയെ വാഴ്ത്തിപ്പാടുന്നു എന്നത് കാലത്തിന്റെ അനിവാര്യമായ നീതി നടപ്പാക്കലാകാം.
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…