ലണ്ടന്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്‍റെ നടപടിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്രം തെറ്റ് തിരുത്തുകയായിരുന്നെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു.
ഈ നടപടിയോടുള്ള പാക്കിസ്ഥാന്‍റെ പ്രതികരണം സമ്പൂര്‍ണ പാപ്പരത്തമാണ്. കാരണം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണ്. പാക്കിസ്ഥാന്‍ അവിടം കൈയേറിയതാണ്. അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ പാക് അധീന കശ്മീര്‍ സംബന്ധിച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന മാത്രമല്ല, കശ്മീര്‍ ഭരണഘടനയും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറയുന്നു. ചില പാക്കിസ്ഥാനി മനസുകള്‍ക്കൊഴികെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നതിന് സംശയം ഉണ്ടായിട്ടില്ല. പ്രത്യേക പദവി അനുവദിച്ചത് തെറ്റാണെന്നും അത് തുടരാന്‍ അനുവദിച്ചത് വലിയ തെറ്റാണെന്നും താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…