കൊല്ലം: പുനലൂർ താലൂക്കാശുപത്രിയിൽ ആന്റിബയോട്ടിക് കുത്തിവയ്പ്പ് എടുത്ത 11 പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ സലൈൻ വാട്ടർ പരിശോധനയ്‌ക്ക് അയക്കും. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് 11 പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ശിശുരോഗ വിഭാഗം അടക്കമുള്ള വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവർക്കാണ് കുത്തിവയ്പ്പിന് ശേഷം അസ്വസ്ഥത ഉണ്ടായത്. അസ്വസ്ഥത ഉണ്ടായവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ് ടിയിൽ ആശുപത്രിയിലേക്ക് രാത്രി മാറ്റി. മറ്റ് എട്ടുപേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ രോഗികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ കൂട്ടിരിപ്പുകാർ ആശുപത്രി അധികൃതരുമായി വാക്കുതർക്കമായി. നാട്ടുകാരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. ആന്റിബയോട്ടിക്ക് നേർപ്പിക്കാൻ ഉപയോഗിക്കുന്ന സലൈൻ വാട്ടറിലാണ് സംശയമുയരുന്നത്.
ആന്റിബയോട്ടിക്ക് മരുന്നിന്റെയും സലൈൻ വാട്ടറിന്റെയും ഉപയോഗം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇവ പരിശോധനയ്‌ക്ക് അയക്കും. കുഴപ്പമുണ്ടെന്ന് കണ്ടെത്തിയാൽ ഡിസ്റ്റിക് വാട്ടറിന്റെ മുഴുവൻ ബാച്ചു പിൻവലിക്കേണ്ടി വരും. അതേസമയം 11 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…
പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി…