ദില്ലി: രാജ്യത്തെ 25-ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആയി രാജീവ് കുമാര്‍ ചുമതലയേറ്റു. ഇദ്ദേഹം 2025 ഫെബ്രുവരി വരെ പദവിയില്‍ തുടരും. വിരമിക്കുന്ന സുശീല്‍ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാര്‍ ചുമതല ഏറ്റിരിക്കുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും നേതൃത്വം വഹിക്കും. ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ തീരുമാനത്തിന്റെ കാര്യത്തിലും പുതിയ സി.ഇ.സിയുടെ നിലപാട് പ്രധാനമാകും.
1960 ഫെബ്രുവരി 19 ന് ജനിച്ച കുമാര്‍, ബി.എസ്.സി, എല്‍.എല്‍.ബി, പി.ജി.ഡി.എം, പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം എന്നിവയുള്‍പ്പെടെ വിവിധ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 37 വര്‍ഷത്തിലേറെ സേവന പരിചയമുണ്ട്. ബിഹാര്‍/ജാര്‍ഖണ്ഡ് കേഡറില്‍ നിന്നുള്ള 1984 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. 2020 ഫെബ്രുവരിയിലാണ് ഇദ്ദേഹം ഐ.എ.എസില്‍ നിന്ന് വിരമിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…