കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്നു റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക്ശേഷമാണ് വനംവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കർണാടക, കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കൊമ്പന്റെ ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തു. ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്നാണു വനംവകുപ്പ് അധികൃതർ അറിയിച്ചത്.
രാവിലെ തുടങ്ങിയ പോസ്റ്റുമോർട്ടം വൈകിട്ട് മൂന്നു മണിയോടെ പൂർത്തിയായി. വെള്ളിയാഴ്ച പുലർച്ചെ മാനന്തവാടി ടൗണിലെത്തിയ കാട്ടാനയെ വൈകിട്ട് അഞ്ചരയോടെയാണു മയക്കുവെടിവച്ചത്. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണു നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടിവച്ചു പിടികൂടാൻ ഉത്തരവിടുകയായിരുന്നു. മയക്കുവെടിവച്ച ശേഷം ആനയെ രാത്രി പത്തരയോടെ എലിഫന്റ് ആംബുലൻസിൽ കയറ്റി കർണാടകയിലെ ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. പുലർച്ചെയാണ് ആന ചരിഞ്ഞത്.
കഴിഞ്ഞ മാസം 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പുർ വനത്തിൽ വിട്ടിരുന്നു. അവിടെ നിന്നാണ് കൊമ്പൻ മാനന്തവാടിയിൽ എത്തിയത്.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…