ബെംഗളൂരു: ഹിജാബ് നിരോധനം റദ്ദാക്കണമെന്ന (Hijab Controversy)ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം ഇന്നും തുടരും. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പ്രീ യൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ഇവിടങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.
യൂണിഫോമുള്ള കോളേജുകളിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പാലിക്കണമെന്ന് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു. അതേസമയം പത്ത് വരെയുള്ള ക്ലാസുകൾ 14 മുതൽ ആരംഭിച്ചിരുന്നു. മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിൽ എത്തരുതെന്ന കോടതി നിർദേശത്തോടെയാണ് ക്ലാസുകൾ ആരംഭിച്ചത്.
എന്നാൽ ശിവമോഗ ഉൾപ്പെടെ പല ജില്ലകളിലും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ചാണെത്തിയത്. ഇത് മാറ്റാതെ സ്‌കൂളിൽ പ്രവേശിക്കില്ലെന്ന വാദത്തിലായിരുന്നു സ്കൂൾ അധികൃതർ. ഇവർക്ക് അധികൃതർ വിലക്കേർപ്പെടുത്തി. അതേസമയം ആരും തന്നെ കാവി ഷാളുകൾ ധരിച്ച് എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉഡുപ്പി തഹസിൽദാർ വ്യക്തമാക്കി.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…