ടെൽ അവീവ്: ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബാലൻ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിപ്പോർട്ട്. പന്ത്രണ്ട് വയസുകാരനായ ഏയ്തൻ യഹലോമിയെയാണ് ഭീകരർ കൊടിയ ശാരീരിക- മാനസിക പീഡനങ്ങൾക്ക് വിധേയനാക്കിയത്.
ഒക്ടോബർ 7ന് ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ കൂട്ടക്കൊലയുടെ നടുക്കുന്ന ദൃശ്യങ്ങൾ തുടർച്ചയായി കുട്ടിയെ കാണിച്ചുകൊണ്ടിരുന്നു. കരഞ്ഞപ്പോൾ കുട്ടിയുടെ തലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഏയ്തന്റെ ബന്ധു ദെവോറ കോഹൻ ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏയ്തൻ യഹലോമിയെ ഹമാസ് ഭീകരവാദികൾ ആദ്യം ഗാസയിലെത്തിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പലസ്തീനികളെ കൊണ്ട് കുട്ടിയെ അടിപ്പിച്ചുവെന്നും ദെവോറ വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് ഏയ്തനെ ഹമാസ് ഭീകരർ വിട്ടയച്ചത്. ചൊവ്വാഴ്ച തന്നെ തടങ്കലിൽ അവൻ നേരിട്ട ക്രൂരതകൾ വെളിപ്പെടുത്തി ദെവോറ രംഗത്ത് വരികയായിരുന്നു.
പോര്‍മുഖങ്ങളില്‍ ഭീ-തി പടര്‍ത്തുന്ന പുതിയ സേനാംഗം- ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറിയിരിക്കുന്നു.നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ്…
ലോകത്തിലെ മുന്‍നിര വ്യാവസായിക രാജ്യങ്ങളുടെ നേതാക്കള്‍ ഇറ്റലിയില്‍ കണ്ടുമുട്ടുമ്പോള്‍ പുതിയ ഒരു രാജ്യത്തലവന്‍ കൂടി അതിഥിയായി അവരോടൊപ്പം ചേരും. വത്തിക്കാന്‍…
ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ,…
വിശാഖപട്ടണം : നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റുകളുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശാഖപ്പട്ടണത്തെത്തി. നാവികസേനയിലെ മുതിർന്ന…
ഹൈദരാബാദ് : ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങവേ അതേ ബസിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ മധുരാനഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ…
രാജ്യസഭയിലേക്കെത്തുന്ന പ്രമുഖർ ഇവരൊക്കെ...പിന്നിൽ ഈ ലക്ഷ്യം