കണ്ണൂർ: മാവേലി എക്സ്പ്രസ്സിൽ കഴിഞ്ഞ ദിവസം പൊലീസിന്‍റെ അതിക്രമത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി പൊന്നൻ എന്ന് വിളിക്കുന്ന ഷമീറിനാണ് പൊലീസിൽ നിന്ന് മർദ്ദനമേറ്റതെന്ന് സ്ഥിരീകരിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പൊന്നന്‍ ഷമീറെന്ന് പൊലീസ് (Police) അറിയിച്ചു.
സ്ത്രീപീഡനക്കേസിലെ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ കൂത്തുപറമ്പ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്. ഷമീറിനെ റെയിൽവേ പൊലീസ് എ.എസ്.ഐ എം.സി. പ്രമോദ് ട്രെയിനിൽ വെച്ച് നെഞ്ചിൽ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് എ.എസ്.ഐയെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനിടെ സംഭവത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മര്‍ദനമേറ്റയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നതായും ടി.ടി.ഇ പറഞ്ഞതനുസരിച്ചാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അൽ ജസീറ ലേഖകന്റെ വീട്ടിൽ തടവിലാക്കിയിരുന്ന 3 ഇസ്രയേൽ ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം. സൈനിക നടപടിക്കിടെ ഹമാസിൻ്റെ തൊഴിൽ…
അടുത്ത മാസം അഞ്ചിന് യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ നടത്താനിരുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല. ഇത് സംബന്ധിച്ച്…
ഗോത്രമേഖലയിൽ ബിജെപി തരംഗമായി പടരുന്നു ! സവർണ്ണപ്പർട്ടിയെന്ന ആരോപണം പൊളിച്ചടുക്കി വൻമുന്നേറ്റം I EDIT OR REAL
തെരഞ്ഞെടുപ്പിൽ അട്ടിമറി, കേരളത്തിൽ 15 മാദ്ധ്യമ പ്രവർത്തകർ പണം വാങ്ങി ; ഞെട്ടിക്കുന്ന റിപ്പോർട്ട്
സീറ്റ് കുറഞ്ഞെങ്കിലും മൂന്നാം നരേന്ദ്രമോദി സർക്കാർ ദുർബലരല്ല ! ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം പാലിക്കും I ARJUNRAM MEGHWAL
രാജി ചോദിച്ച് ആരും വരേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷ കക്ഷികളോട് മാത്രമുള്ളതല്ല ! ചില ഘടക കക്ഷികളോടെയും കൂടിയുള്ളതല്ല I…