ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്
ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനെയിയെ വധിക്കാൻ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ ഖമനെയിയുടെ ഒളിത്താവളം കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് കൃത്യം നടക്കാതെ പോയതെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. കാന്‍ പബ്ലിക് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
“ഖമനെയി ഞങ്ങളുടെ കണ്ണില്‍പെട്ടിരുന്നെങ്കിൽ ഞങ്ങള്‍ അദ്ദേഹത്തെ പുറത്തെത്തിക്കുമായിരുന്നു. ഞങ്ങള്‍ക്ക് ഖമനെയിയെ ഇല്ലാതാക്കണമെന്നുണ്ട്. പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ല. ഈ ഭീഷണി തിരിച്ചറിഞ്ഞ് ഖമനെയി ഭൂമിക്കടിയില്‍ പോയി ഒളിക്കുകയായിരുന്നു.”_ ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ഖമനെയിക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഖമനെയി എവിടെയാണുള്ളതെന്ന് അമേരിക്കയ്ക്ക് അറിയാമെന്നും അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണെന്നും എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ട്രമ്പ് അന്ന് പറഞ്ഞത്. പിന്നാലെ ഖമനെയി ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതായും സൈന്യത്തിന് അധികാരങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖമനെയിയും കുടുംബാംഗങ്ങളും വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ബങ്കറിലേക്ക് മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…