വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയച്ചാൽ ഇനി അഴിയെണ്ണും. കുവൈത്തിലും സൗദി അറേബ്യയിലും ഇത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകർ അറിയിച്ചു. വാട്സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹമാദ്ധ്യമങ്ങളിലൂടെയോ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയച്ചാൽ രണ്ട് വർഷം വരെ തടവും 2000 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷ.
സൗദിയിലും വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ചുവന്ന ഹാർട്ട് ഇമോജികൾ അയച്ചാൽ ജയിൽവാസം ലഭിക്കും.
സൗദി നിയമമനുസരിച്ച്, പിടിക്കപ്പെടുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും ലഭിക്കും. സൗദി സൈബർ ക്രൈം വിദഗ്ധർ പറയുന്നത് പ്രകാരം വാട്സാപ്പിൽ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളിൽ പീഡനം ആയാണ് കണക്കാക്കുന്നത്. വാട്സാപ്പ്, ഓൺലൈൻ സംഭാഷണങ്ങൾക്കിടയിലും ഉപയോഗിക്കുന്ന ചിത്രങ്ങൾ, പദപ്രയോഗങ്ങൾ എന്നിവ ഉപയോഗിച്ച് ഒരാൾ കേസ് ഫയൽ ചെയ്താൽ അത് പീഡന കേസായി മാറിയേക്കാമെന്ന് സൗദിയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗം അൽ മൊതാസ് കുത്ബി പറയുന്നു. നിയമലംഘനം ആവർത്തിച്ചാൽ പിഴ മൂന്ന് ലക്ഷം സൗദി റിയാലായും പരമാവധി അഞ്ച് വർഷം വരെ തടവും ലഭിച്ചേക്കാം.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…