തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമായിരുന്നു തിരുവനന്തപുരം മണ്ഡലത്തിൽ നടന്നത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വിയർത്ത് കുളിച്ചാണ് നിലവിലെ എംപി കൂടിയായ ശശി തരൂർ വിജയിച്ചത്. കണക്കുകൾ പരിശോധിക്കുമ്പോൾ മണ്ഡലത്തിലെ പല ബൂത്തുകളിലും മൂന്നാം സ്ഥാനത്തേക്ക് ഇടതുമുന്നണി കൂപ്പുകുത്തുകയും ഇടത് മന്ത്രിമാരുടെയും മേയർ ആര്യാ രാജേന്ദ്രന്റെയും ബൂത്തിൽ വരെ ബിജെപി ഒന്നാമതെത്തുകയും ചെയ്തു.
നേമം എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയുടെ പെരുന്താന്നി ബൂത്തിൽ 335-ലധികം വോട്ടാണ് ബിജെപി നേടിയത്. അവിടെ 87 വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ ബൂത്തിൽ 522 വോട്ട് ബിജെപി നേടിയപ്പോൾ 161 വോട്ടിലേക്ക് എൽഡിഎഫ് കൂപ്പുകുത്തി. അതേസമയം, മേയർ ആര്യാ രാജേന്ദ്രന്റെ ബൂത്തിൽ 770 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കടകംപിള്ളി സുരേന്ദ്രന്റെ കരിക്കകം വാർഡിൽ 346 വോട്ടിന്റെ ലീഡും ബിജെപി നേടിയെടുത്തു. എന്തായാലും തലസ്ഥാന നഗരിയിൽ ബിജെപിക്ക് ഉണ്ടായ ജനപ്രീതിയാണ് കണക്കുകളിൽ നിന്നും മനസിലാകുന്നത്.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…