ഇന്ത്യ–കുവൈത്ത് താരങ്ങളുടെ കയ്യാങ്കളി
ബെംഗളൂരു : ഇന്നലെ നടന്ന സാഫ് കപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഇന്ത്യ–കുവൈത്ത് താരങ്ങളുടെ കയ്യാങ്കളി. മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു സംഭവം അരങ്ങേറിയത്. ഇന്ത്യൻ ടീമിലെ മലയാളി മധ്യനിര താരം സഹൽ അഹ്ദുൽ സമദിനെ കുവൈത്ത് താരം ഹമദ് അൽ ക്വലാഫ് ഗ്രൗണ്ടിൽ വീഴ്ത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ ഓടിയെത്തിയ ഇന്ത്യൻ മുന്നേറ്റ താരം റഹീം അലി ഹമദിനെ തള്ളിയിട്ടു. സംഭവത്തിൽ റഹീം അലിക്കും കുവൈത്തിന്റെ ഹമദിനും ചുവപ്പു കാർഡ് ലഭിച്ചു.
ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പാകിസ്ഥാൻ, നേപ്പാൾ താരങ്ങളുമായും ഇന്ത്യൻ കളിക്കാർ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു. കുവൈത്തുമായുള്ള മത്സരത്തിനിടെ ഇന്ത്യന്‍ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വീണ്ടും ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയി. ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം മുഖ്യപരിശീലകന് നഷ്ടമാകും. നേരത്തെ പാക്കിസ്ഥാനെതിരായ മത്സരത്തിലും സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് കിട്ടിയിരുന്നു.
ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ലീഡ് നേടിയ ഇന്ത്യ, ഇൻജറി ടൈമിൽ അൻവർ അലി വഴങ്ങിയ സെൽഫ് ഗോളിലൂടെയാണ് സമനിലയിൽ കുരുക്കിയത്. 9 മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ശേഷമാണ് ഇന്ത്യൻ വലയിൽ പന്ത് പതിക്കുന്നത്. സെമിയിൽ ലബനനാണ് ഇന്ത്യയുടെ എതിരാളി.
https://twitter.com/shukla_akshata/status/1673720114619863042?ref_src=twsrc%5Etfwതിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…