ഔറംഗാബാദ് : പതിനെട്ട് വർഷം നീണ്ട പാകിസ്താനിലെ ജയിൽ വാസത്തിനൊടുവിൽ ഇന്ത്യക്കാരി തിരികെ ജന്മനാട്ടിലെത്തി ഒരു മാസത്തിനകം മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ് 65കാരിയായ ഹസീന ബീഗം മരണപ്പെട്ടത്. കഴിഞ്ഞ ജനുവരി 26നാണ് ഹസീന തിരികെ ജന്മനാടായ ഔറംഗബാദിലെത്തിയത്. തന്റെ ഭർത്താവിന്റെ ബന്ധുക്കളെ കാണുന്നതിനായി പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ലാഹോറിൽ പോയതാണ് ഹസീനയ്ക്ക് വിനയായത്.
പാകിസ്ഥാനിൽ വച്ച് പാസ്‌പോർട്ടും മറ്റ് സാധനങ്ങളും നഷ്ടമായതിനെ തുടർന്നാണ് ഇവർ ജയിലിലായത്. ലാഹോറിലുള്ള ഭർത്താവിന്റെ ബന്ധുക്കളുടെ പേരുവിവരങ്ങൾ ഓർമ്മയില്ലാത്തതിനാൽ കോടതിയിൽ ഇവർക്ക് കാര്യങ്ങൾ വ്യക്തമാക്കാനായില്ല. ഇതാണ് നീണ്ട ജയിൽവാസത്തിന് കാരണമായത്.പാകിസ്ഥാനിൽ സന്ദർശന വിസയിൽ പോയ ഹസീന ബീഗം മടങ്ങിവരാത്തതിനെ തുടർന്ന് ഇന്ത്യയിലുള്ള ബന്ധുക്കൾ സർക്കാർ മുഖേന നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് ജയിൽ മോചനത്തിന് വഴിവച്ചത്. ജനുവരി 26 റിപബ്ളിക്ക് ദിവസമാണ് ഹസീന തിരികെ ഇന്ത്യയിലെത്തിയത്. എന്നാൽ ആ ഏറെ നാൾ നീണ്ടു നിന്നില്ല .
പാകിസ്ഥാൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് ?
ലൈംഗിക പീഡന പരാതിയിൽ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഹാജരാകാൻ…
തൃശ്ശൂർ : ക്ഷേത്രത്തിൽ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ…
ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെയും കാര്യക്ഷമമായ നികുതി പിരിവിന്റെയും സൂചനയെന്ന് വിദഗ്ദ്ധർ I NARENDRA MODI
ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…
ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…