ദില്ലി : ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്നാവർത്തിച്ച് ഭാരതം. . പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ഭാരതം എപ്പോഴും വാദിക്കുന്നതെന്നും സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ, ഇസ്രയേലുമായി സമാധാനത്തോടെ ജീവിക്കുന്ന പാലസ്തീൻ എന്ന നിലപാട് എക്കാലവും തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘‘നമ്മുടെ നയം ദീർഘകാലത്തേക്കും സ്ഥിരതയുള്ളതുമാണ്. പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ഭാരതം എപ്പോഴും വാദിക്കുന്നത്. സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ, ഇസ്രയേലുമായി സമാധാനത്തോടെ ജീവിക്കുന്ന പലസ്തീൻ എന്ന നിലപാട് എക്കാലവും തുടരും. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരാക്രമണമായാണ് ഭാരതം കാണുന്നത്. മാനുഷിക നിയമം പാലിക്കാൻ എല്ലവാർക്കും ബാധ്യതയുണ്ട്. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും പ്രതികരിക്കാനുള്ള ആഗോള ഉത്തരവാദിത്തവുമുണ്ട്.’’– അരിന്ദം ബാഗ്ചി പറഞ്ഞു.
ഓപ്പറേഷൻ അജയ് പ്രകാരം ചാർട്ടേഡ് വിമാനത്തിൽ 230 ഇന്ത്യക്കാരെ വെള്ളിയാഴ്ച ഇസ്രായേലിൽ നിന്ന് തിരികെ കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയംഅറിയിച്ചു. ചാർട്ടേഡ് വിമാനം ഇന്നു വൈകുന്നേരം ടെൽ അവീവിൽ എത്തും. 230 ഓളം ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ നാളെ തിരികെ കൊണ്ടുവരുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ഭാരതം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി .
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ