ട്രിനിഡാഡ് : വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ നിർണ്ണായകമായ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ഏകദിനം നിസാരമായി ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ഇതോടെ മൂന്നാമത്തെ മത്സരം നിർണ്ണായകമായി. ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനും മുൻപുള്ള ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഇന്നത്തേത്. നടക്കുന്നത് വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ട്വന്റി -ട്വന്റി പരമ്പരയും അയർലൻഡിനെതിരായ മൂന്ന് മത്സരടങ്ങുന്ന ട്വന്റി -ട്വന്റി പരമ്പരയുമാണ് ഇന്നത്തെ മത്സരത്തിന് ശേഷം ഇന്ത്യ കളിക്കുക. ഇതിന് ശേഷം ഏഷ്യാകപ്പ് മത്സരങ്ങൾ കളിക്കും.
രണ്ടാം ഏകദിനത്തിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയേക്കും. അങ്ങനെ വന്നാൽ മലയാളി താരം സഞ്ജു സാംസണും അക്ഷർ പട്ടേലും പുറത്താകും. സഞ്‍ജുവിന് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചാൽ ആദ്യ 2 മത്സരങ്ങളിലും അർധ സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ഇഷൻ കിഷനു വിശ്രമം നൽകേണ്ടി വരും. മോശം ഫോമിൽ ബാറ്റ് വീശുന്ന സൂര്യകുമാർ യാദവിന് കൂടുതൽ അവസരം നൽകണമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു. അതിനാൽ, സൂര്യ ആദ്യ ഇലവനിൽ തുടരാനാണ് സാധ്യത.നിലവിലെ ബോളിങ് നിര തന്നെയാകും ഇന്നും കളത്തിലിറങ്ങുക.
നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…
ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ…
കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah