ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും വേണ്ടി നാലു ദിവസത്തെ കോവിഡ് പരിശോധനാ ക്യാമ്പ് തുടങ്ങി. കോവിഡ് വ്യാപനത്തിനുള്ള സാധ്യത പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ആദ്യദിവസം പാര്‍ലമെന്റ് മന്ദിരത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്.
ചൊവ്വാഴ്ച വരെ ക്യാമ്പ് തുടരും. കോവിഡിന് സമാനമായ ലക്ഷണങ്ങളുള്ളവരെ ആര്‍ടി -പിസിആര്‍ പരിശോധനയ്ക്കും മറ്റുള്ളവരെ റാപ്പിഡ് ടെസ്റ്റിനുമാവും വിധേയരാക്കുക. പാര്‍ലമെന്റ് മന്ദിരത്തിന്റെ കവാടത്തില്‍ ഏഴ് കൗണ്ടറുകളാണ് കോവിഡ് പരിശോധനയ്ക്കായി സജ്ജീകരിച്ചിട്ടുള്ളത്.
വര്‍ഷകാല സമ്മേളനം തുടങ്ങിയതിനു ശേഷവും കോവിഡ് ലക്ഷണങ്ങളുള്ള ആരെയും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടത്തിവിടില്ല. പാര്‍ലമെന്റില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടി – പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ എല്ലാ അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധന നടത്താതെ വരുന്നവരെ പാര്‍ലമെന്റ് കവാടത്തില്‍ പരിശോധനയ്ക്ക് വിധേയരാക്കും. ഫലം വന്നതിനുശേഷമെ അകത്ത് കടക്കാനാവൂ.
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…