ഗുവാഹട്ടി: അസമിൽ നിന്നും പൊളിച്ചു മാറ്റിയ ജാമിയുൾ ഹുദ മദ്രസ കേന്ദ്രീകരിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി സൂചനകൾ. മദ്രസയുടെ മറവിൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഭീകര സംഘടനകളുമായി ബന്ധമുള്ള മുഫ്തി മുസ്തഫിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മദ്രസ കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ പൊളിച്ചു മാറ്റിയത്.
ഭീകര സംഘടനകളുമായി ബന്ധമുളളതായി കണ്ടെത്തിയതിനെ തുടർന്ന് മുസ്തഫയുടെ അറസ്റ്റ് കഴിഞ്ഞ മാസം 27 ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസ പൊളിച്ച് നീക്കിയത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൻസാറുള്ള ബംഗ്ലാ ടീം(എബിടി)അൽഖ്വയ്ദ എന്നീ ഭീകര സംഘടനകളുമായി മുസ്തഫയ്‌ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ എബിടിയുടെ സാമ്പത്തിക ഇടപാടുകളുടെ പ്രധാന ഇടനിലക്കാരൻ ആണ് ഇയാൾ. ഇതേ തുടർന്നാണ് മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തത്.
വലിയ പോലീസ് സന്നാഹത്തോടെയാണ് മദ്രസ പൊളിച്ചു നീക്കിയത്. 43 വിദ്യാർത്ഥികളാണ് ഈ മദ്രസയിൽ പഠിക്കുന്നത്. ഇവർക്ക് തുടർ പഠനത്തിനായി മറ്റ് മദ്രസകളിൽ അവസരം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. 2018 മുതലാണ് മദ്രസ ഇവിടെ പ്രവർത്തനം ആരംഭിച്ചത്. ദുരന്തനിവാരണ നിയമ പ്രകാരവും, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നിയമ പ്രകാരവുമാണ് മദ്രസ പൊളിച്ചു നീക്കിയതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു
കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress