പാറ്റ്‌ന : രാജ്യത്തെ അപമാനിക്കുന്ന പരാമർശവുമായി ആർജെഡി ദേശീയ സെക്രട്ടറി അബ്ദുൽ ബാരി സിദ്ദീഖി. തന്റെ കുട്ടികളോട് വിദേശത്ത് ജോലി നേടി അവിടുത്തെ പൗരന്മാരായി ജീവിക്കാൻ ഉപദേശിച്ചുവെന്നാണ് അഭിമാനത്തോടെ മുതിർന്ന ആർജെഡി നേതാവ് പറഞ്ഞത്.
”എനിക്ക് ഹാർവാഡിൽ പഠിക്കുന്ന മകനും, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിക്കുന്ന മകളും ഉണ്ട്. ഞാൻ അവരോട് പറഞ്ഞത് വിദേശത്ത് തന്നെ ജോലി കണ്ടെത്തുക, പറ്റുകയാണെങ്കിൽ അവിടത്തെ പൗരന്മാരായി ജീവിക്കുക എന്നാണ്. ഞാൻ ഇപ്പോഴും ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി അവർ അവിശ്വാസത്തോടെ പ്രതികരിച്ചപ്പോൾ, ഞാൻ പറഞ്ഞത് അവർക്ക് ഇവിടെ പൊരുത്തപ്പെടാൻ സാധിക്കില്ല എന്നാണ് ”സിദ്ദീഖിയുടെ വാക്കുകൾ .
ഒട്ടനവധിയാളുകളാണ് സിദ്ദീഖി രാജ്യത്തിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ആർജെഡി ദേശീയ സെക്രട്ടറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നു . സിദ്ദിഖിയുടെ പരാമർശങ്ങൾ ഇന്ത്യാ വിരുദ്ധമാണെന്ന് ബീഹാറിലെ ബിജെപി നേതാവ് നിഖിൽ ആനന്ദ് പറഞ്ഞു.അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ രാഷ്‌ട്രീയ നേതാവെന്ന നിലയിൽ ഇവിടെയുള്ള പദവികൾ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോകണം. ആരും അദ്ദേഹത്തെ തടയില്ലെന്നും നിഖിൽ ആനന്ദ് പറഞ്ഞു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…