ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും സുരക്ഷ വർധിപ്പിക്കുന്നു. വിദ്വേഷം പരത്തുന്ന പ്രൊഫൈലുകൾ കടുത്ത നിരീക്ഷണത്തിൽ

അത്യന്തം അപകടകാരികളായ ആളുകള്‍ എന്ന് തങ്ങളുടെ ആർട്ടിഫിഷ്യൽ അൽഗോരിതങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ചില പ്രമുഖ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും  ഫേസ്‌ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വിലക്ക്. രണ്ടു കമ്പനികളും ഒരു മാനേജ്‌മന്റ് കുടക്കീഴിൽ ആയതിനാൽ തങ്ങൾക്കു ഈ ഐഡികൾ  വളരെ എളുപ്പത്തിൽ കൈ മാറാൻ കഴ്ഞ്ഞു . നേഷന്‍ ഓഫ് ഇസ്ലാം നേതാവ് ലൂയിസ് ഫറാഖാന്‍ ഉള്‍പ്പടെയുള്ളവരെയാണ് ഫേസ്ബുക് അത്യാപകടകാരികളായ മനുഷ്യര്‍ എന്ന്കണ്ടെത്തിയത് . എന്നാൽ വ്യക്തമായ കാരണം കാണിക്കൽ , സമയം എന്നിവ  നൽകുന്നില്ല എന്ന ഒറ്റപ്പെട്ട ആരോപണങ്ങളും കമ്പനി നേരിടുന്നു .

സെമിറ്റിക് വിരുദ്ധരെയും തീവ്ര വലതുപക്ഷ, തീവ്ര ഇസ്ലാമിക് ആശയങ്ങള്‍ പേറുന്നവരെയൊക്കെയാണ് ഫേസ്ബുക് ഇത്തരത്തില്‍ സൈബറിടത്തില്‍ നിന്നും നിരോധിക്കുന്നത്. ഈ മാധ്യമത്തിലൂടെ വെറുപ്പ് പരത്താമെന്ന് വ്യാമോഹിക്കുന്ന ഒരാളെപ്പോലും ഫേസ്‌ബുക്കിലും ഇൻസ്റ്റാ ഗ്രാമിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഫേസ്ബുക് കമ്ബനി വ്യക്തമാക്കിയത്. തീവ്ര വെള്ളദേശീയവാദിയായ പോള്‍ നെഹ്‌ലനെയും സൈബര്‍ ഇടങ്ങള്‍ വഴി മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ലോറ ലൂമറിനെ പോലുള്ള ആക്ടിവിസ്റ്റുകളെയും നിരോധിക്കുകയാണ് ഇപ്പോള്‍ ഫേസ്ബൂക്. ഏതുതരത്തിലുള്ള പ്രത്യയശാസ്ത്രമായാലും അത് വെറുപ്പ് പ്രചരിപ്പിക്കുന്നതാകാന്‍ പാടില്ലെന്നും കാലാകാലങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഫേസ്ബുക് വിലക്കാറുണ്ടെന്നും കമ്ബനി വക്താവ് അഭിപ്രായപ്പെട്ടു. വളരെ ദീര്‍ഘമായ ഒരു പ്രക്രിയയിലൂടെയാണ് കമ്ബിയുടെ നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഖിക്കുന്നവരെ കണ്ടെത്തിയതെന്നും ഇവരെ അടിയന്തിരമായി ഈ പ്ലാറ്റുഫോമുകളില്‍ നിന്നും പുറത്താക്കുന്നുവെന്നുമാണ് കമ്ബനി വ്യക്തമാക്കിയത്.

വെറുപ്പ് പരത്തുന്ന ഇത്തരം ആളുകളെ നിരോധിച്ചുവെങ്കിലും ഇവരിൽ ചിലർക്ക് ഫേസ്ബുക് കമ്ബനി മുന്‍കൂട്ടി നോട്ടീസ് നല്‍കിയതിനെതിരെ ഒരുകൂട്ടമാളുകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ നോട്ടീസ് നല്‍കിയ കാലാവധി കൊണ്ട് ഈ വ്യക്തികള്‍ക്കും പേജ് അഡ്മിന്മാര്‍ക്കും തങ്ങളുടെ ഫോളോവെഴ്സിനെ മറ്റ് സൈബര്‍ ഇടങ്ങളിലേക്ക് ക്ഷണിക്കാനുള്ള സമയം കൊടുത്തുകൊണ്ടുള്ള ഫേസ്‌ബുക്കിന്റെ ഈ നടപടി അര്‍ത്ഥശൂന്യമാണെന്നായിരുന്നു ഇവരുടെ വിമര്‍ശനം. നിങ്ങള്‍ എന്തുകൊണ്ട് നിരോധിക്കപ്പെടുന്നുവെന്ന് ഇ -മെയില്‍ സന്ദേശത്തിലൂടെ വ്യക്തമാക്കിക്കൊണ്ടായിരുന്നു ഫേസ്‌ബുക്കിന്റെ നോട്ടീസ്.  

Anandhu Ajitha

Recent Posts

ദില്ലി സ്ഫോടനം ! എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി അമിത് ഷാ ;ജമ്മു കശ്മീർ പോലീസ് നടത്തിയ അന്വേഷണം മികച്ചതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…

1 hour ago

വികസിത അനന്തപുരിക്ക് ഇതാ ഇവിടെ സമാരംഭം !!തിരുവനന്തപുരം മേയറായി ചുമതലയേറ്റ ദിവസത്തിൽ തന്നെ വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പ് വച്ച് വി വി രാജേഷ് ; 50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…

3 hours ago

എം എസ് മണിയും ഡി മണിയും ഒരാൾ തന്നെ ! ചിത്രം തിരിച്ചറിഞ്ഞ് വിവരം നൽകിയ പ്രവാസി വ്യവസായി

ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…

3 hours ago

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് ! രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം ! ദില്ലിയിൽ നിർണ്ണായക നീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…

5 hours ago

ക്രിസ്മസ് രാത്രിയിൽ ക്രൈസ്തവരെയും അമുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യാൻ പദ്ധതി ! തുർക്കിയിൽ 115 ഐഎസ് ഭീകരർ പിടിയിൽ

ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…

5 hours ago

സിറിയയിലെ ഹോംസിൽ പള്ളിയിൽ സ്ഫോടനം: അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്

ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…

5 hours ago