കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ കണ്ടെത്തലായ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി മറ്റു ഐഎസ്എൽ ക്ലബ്ബുകൾ. കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, ഒഡീഷ എഫ്സിതുടങ്ങിയ ക്ലബുകൾ ഇതിനോടകം സഹലിനായി രംഗത്തുണ്ടെന്നാണ് വിവരം. ഒഡീഷ കോച്ചായി ചുമതലയേറ്റ സെർജിയോ ലൊബേറോയ്ക്ക് സഹലിൽ വലിയ താല്പര്യമുണ്ട്. അതെ സമയം നിലവിൽ 2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള സഹലിനു നേരത്തേ ക്ലബ് വിടണമെങ്കിൽ റിലീസ് ക്ലോസ് ആയി 12 കോടി രൂപ വാങ്ങുന്ന ക്ലബ് ചെലവാക്കേണ്ടിവരും. ഇത്രയും ഉയർന്ന തുക മുടക്കാൻ ഒരു ക്ലബ് തയാറാവുകയും സഹൽ ഇതിനു അനുകൂലമായി തീരുമാനം എടുത്താൽ മാത്രമേ സഹലിന്റെ ടീം മാറ്റം നടക്കൂ.
അതേസമയം കഴിഞ്ഞ സീസണിലെ സൂപ്പർ സബ് യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നി ടീം വിട്ടേക്കും. വായ്പക്കരാറിൽ ടീമിലെത്തിയ കല്യൂഷ്നി ഐഎസ്‌എലിൽ 4 മത്സരം കളിച്ചു; 7 ഗോളും നേടി. സൂപ്പർ കപ്പ് പൂർത്തിയാകും മുൻപേ താരം ടീം ക്യാംപ് വിട്ടു. ബ്ലാസ്റ്റേഴ്സിൽ താരം മടങ്ങിവരാൻ സാധ്യത കുറവാണെന്നാണു വിവരം. നേരത്തെ മറ്റൊരു താരം അപ്പോസ്തലസ് ജിയാനുവും ടീം വിട്ടിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…
ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…
മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan
കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…
കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…