ന്യൂയോർക്ക്: ഇസ്രായേലിന്റെ പോരാട്ടം ഒരിക്കലും പലസ്തീൻ ജനതയോടല്ല, ഹമാസ് ഭീകരരോടാണെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ. ഹമാസ് ഭീകരവാദികൾ ഒരിക്കലും പലസ്തീൻ ജനതയെ കുറിച്ചോ, സമാധാന ചർച്ചകളെ കുറിച്ചോ ചിന്തിക്കുന്നില്ലെന്നും ഗിലാദ് പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഗിലാദ് നിലപാട് വ്യക്തമാക്കിയത്.
ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണങ്ങളും, തുടർന്നുണ്ടായ സംഭവ വികാസങ്ങളും പലസ്തീനുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ നടക്കുന്നത് പലസ്തീന് എതിരെയുള്ള യുദ്ധമല്ല. ഇസ്രായേൽ അതിന്റെ നിലനിൽപ്പിന്റെ പോരാട്ടത്തിലാണ്. ഹമാസ് ഭീകരസംഘടന മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഇസ്രായേൽ എന്ന രാഷ്‌ട്രത്തെ നശിപ്പിച്ച്, ലോകത്തുള്ള എല്ലാ ജൂതന്മാരേയും കൊലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രമാണ് ഹമാസ് ഭീകരവാദികൾ ജീവിക്കുന്നത്.
എന്നാൽ ഈ വംശഹത്യക്കെതിരെ ഇസ്രായേൽ ശക്തമായി തന്നെ പോരാടുന്നത് തുടരും. പരിക്കേറ്റവരെ സഹായിക്കുന്ന ഇസ്രായേലിന്റെ ആരോഗ്യ പ്രവർത്തകരെ പോലും ഹമാസ് വെറുതെ വിടുന്നില്ല. അതുകൊണ്ട് തന്നെ ഹമാസിനെ തുടച്ചു നീക്കുന്നത് വരെ ഞങ്ങൾക്ക് വിശ്രമമുണ്ടാകില്ല. അവർ ബന്ദികളാക്കിയിരിക്കുന്ന ഞങ്ങളുടെ ആൾക്കാരെ എത്രയും വേഗം തിരികെ വീടുകളിലെത്തിക്കും. തിന്മയെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ഇസ്രായേലിന്റെ സൈന്യം ഇപ്പോൾ ചെയ്യുന്നത്. അത് സാധ്യമാക്കാനുള്ള എല്ലാ മാർഗങ്ങളും ഞങ്ങൾ പ്രയോഗിക്കും. ഹമാസിനെ ഇല്ലാതാക്കുന്നതിൽ ഇസ്രായേലിന് വിജയിക്കാനായില്ലെങ്കിൽ നാളെ ലോകം മുഴുവൻ അതിന് വലിയ വില നൽകേണ്ടി വരുമെന്നും ഗിലാദ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…