ദില്ലി : രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം ദിനം പ്രതി മോശമാകുന്നത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പോലും ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുകയും വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണവുമാണ് ദില്ലിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് . ഇന്ന് വായുഗുണനിവാര സൂചിക (aqi) 500-നോട് അടുത്തതോടെ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ദില്ലിയും സ്ഥാനംനേടി. കേന്ദ്രവുമായി കൂടിയാലോചിച്ച് അയാൾ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് തടയിടാനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാൽ ദില്ലിയെ മാത്രമല്ല പുകപടലങ്ങളില്‍ മൂടിയിരിക്കുന്നതെന്ന് തെളിയിക്കുന്ന നാസയുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പാകിസ്ഥാൻ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള പ്രദേശത്തെ അന്തരീക്ഷത്തില്‍ ഹാനികരമായ പുകമഞ്ഞ് പടർന്നിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് നാസയുടെ വേള്‍ഡ്‌വ്യൂ ഉപഗ്രഹം ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങൾ. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് പ്രതീക്ഷിക്കുന്നതിലും വലിയ വിപത്താണ് ഉണ്ടാക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മലിനീകരണത്തെ തുടര്‍ന്നുള്ള പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഡീസല്‍ ട്രക്കുകള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…