ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനം പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം. പുൽവാമയിലെ പഹൂ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. തുടർന്ന് ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെ വധിച്ചതായി കശ്മീർ പോലീസ് അറിയിച്ചു.
അതേസമയം പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇത് കൂടാതെ മറ്റ് രണ്ട് ഭീകരർ കൂടി സൈന്യത്തിന്റെ വലയത്തിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിലും കശ്മീരിൽ ഭീകരരെ സൈന്യം വധിച്ചിരുന്നു. കുൽഗാമിൽ ഇന്നലെ രാത്രി വൈകിയും തുടർന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്നുള്ള ജയ്ഷ് ഇ മുഹമ്മദ് ഭീകരനുൾപ്പെടെ രണ്ടുപേരെയാണു വധിച്ചത്. രഹസ്യവിവരത്തെത്തുടർന്നു മിർഹാമ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണു ജയ്ഷ് ഇ മുഹമ്മദ് അംഗമായ പാക് ഭീകരനെ വധിച്ചതെന്ന് കശ്മീർ ഐജി വിജയകുമാർ അറിയിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…
തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…
ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…