കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 8 ജില്ലകളില്‍ നിന്നായി തട്ടിയതു 100 കോടി രൂപയെന്നു സൂചന. ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിച്ചതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് നൂറിലധികം പേരാണു പണം നഷ്ടപ്പെട്ട വിവരം പുറത്തു പറഞ്ഞത്.
വിമാനത്താവളത്തിലെ ജോലിയും കരാറുമാണ് വാഗ്ദാനം നല്‍കിയത്. ഇക്കൂട്ടത്തില്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങിയതു മുതല്‍ കേറ്ററിങ് കരാര്‍ നല്‍കാമെന്ന പേരില്‍ കോടികളുടെ ഇടപാട് ഉറപ്പിച്ച സംഭവം വരെയുണ്ട് . ജോലി വാഗ്ദാനം ചെയ്തവരോട് 10,000 രൂപ മുതലാണ് ആവശ്യപ്പെട്ടത്. ഉയര്‍ന്ന പോസ്റ്റിലുള്ള ജോലിക്കായി 5 മുതല്‍ 12 ലക്ഷം രൂപ വരെ പലരില്‍ നിന്നും വാങ്ങിയിട്ടുണ്ട്. കൂടാതെ കേറ്ററിങ് കരാറിന്റെ പേരില്‍ രണ്ടര കോടിയോളം രൂപയുടെ ഇടപാട് ഉറപ്പിച്ചിരുന്നതായും സൂചനയുണ്ട്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…