ദില്ലി : മുന്‍ മന്ത്രി എം.ജെ അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്ക് ജാമ്യം. തനിക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച സംഭവത്തിലാണ് പ്രിയ രമണിക്കെതിരെ എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയത്. ദില്ലി കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യത്തുകയായി 10,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. ഏപ്രില്‍ എട്ടിന് കോടതിയില്‍ ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മീ ടു ക്യാമ്പയിനിലൂടെയാണ് പ്രിയ രമണി അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. 1997ല്‍ നടന്ന സംഭവമാണ് പ്രിയ രമണി ആരോപണമായി ഉന്നയിച്ചത്. മുംബൈയിലെ ഹോട്ടലില്‍ രാത്രി വിളിച്ചുവരുത്തുകയും മോശമായി പെരുമാറുകയും ചെയ്തെന്നായിരുന്നു ആരോപണം. മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്തെന്നും പ്രിയ ആരോപിച്ചു.
ആരോപണങ്ങള്‍ നിഷേധിച്ച എം.ജെ അക്ബര്‍ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വസ്തുതാവിരുദ്ധവും നിറം ചാര്‍ത്തിയതുമായ അപവാദങ്ങളുയര്‍ത്തി പേരിനും പ്രശസ്തിക്കും കളങ്കം വരുത്താനുള്ള നീക്കമാണ് പ്രിയയുടേതെന്ന് ആരോപിച്ചാണ് അക്ബര്‍ കോടതിയെ സമീപിച്ചത്.
പ്രിയ രമണിക്കു പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ ഇരുപതോളം വനിതാമാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ രംഗത്തുവന്നു. ഇതോടെ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തു.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…