തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ വി തോമസ്. പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്ന് അദ്ദേഹം വ്യക്ത്മാക്കി. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും തന്റെ നിലപാട് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതിനു ശേഷം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെകെ. സുധാകരൻ പാർട്ടിയെ നശിപ്പിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ.വി. തോമസ് എഐസിസി നല്‍കിയ നോട്ടീസിന് വിശദീകരണം നല്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനാണ് മറുപടി നല്‍കിയത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് പങ്കെടുത്തതിനാണ് നോട്ടീസ് നല്‍കിയത്. കെ.വി.തോമസ് തന്നെയാണ് അച്ചടക്ക് സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട് മറുപടി നല്‍കിയെന്ന് വ്യക്തമാക്കിയത്.
കൃത്യമായിട്ടുള്ള അറിയിപ്പ് എഐസിസി നേതൃത്വത്തിന് ഇ മെയില്‍ മുഖാന്തരം നല്‍കിയിട്ടുണ്ട്. കൂടാതെ ഇ മെയില്‍ മുഖാന്തരവും പോസ്റ്റലായും അച്ചടക്ക് സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.വി.തോമസ് പറയുകയുണ്ടായി.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…