ടിപി കേസിലെ പ്രതികളെല്ലാം ജയിലിൽ ആണെന്നാണോ നിങ്ങൾ കരുതിയത്?സത്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!! | CPM
കേരളം ഭരിക്കുന്നത് ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിക്കൊന്നവരാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് കുറച്ചു ദിവസങ്ങളായി നമ്മൾ മനസ്സിലാക്കുന്നത്. അർജുൻ ആയങ്കിയുടെ മൊഴി പുറത്തുവന്നതനുസരിച്ച് കൊടി സുനിയും മുഹമ്മദ് ഷാഫിയുമാണ് സ്വർണകവർച്ചയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് മനസ്സിലാവുന്നത്. കൊടി സുനി ഒഴികെയുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെല്ലാം ഹണിമൂണും സ്വർണക്കടത്തുമായി ജയിലിനു പുറത്ത് അടിച്ചുപൊളിക്കുകയാണ്. ജയിലിൽ വച്ചു തന്നെ ക്വൊട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ ക്രിമിനലുകളെ വളരെയധികം വിവാദങ്ങളുയർന്നതിനു പിന്നാലെ പല സംഘങ്ങളായി പല ജയിലുകളിലുമായി മാറ്റുകയായിരുന്നു. അതിൽ കൊടിസുനിയും അണ്ണൻ സിജിത്തും അടക്കമുള്ളവരെ തിരുവനന്തപുരം ജയിലിലേക്കാണ് മാറ്റിയത്. പക്ഷെ പിന്നീട് സിപിഎമ്മിന്റെ പദ്ധതി അനുസരിച്ച് കൊടിസുനിയെ ഇഷ്ടജയിലായ വിയ്യൂരിൽ എത്തിക്കുകയായിരുന്നു.
കൊടിസുനിക്കും സംഘങ്ങൾക്കും വേണ്ട ഒത്താശ ചെയ്തുകൊടുക്കാൻ സിപിഎം എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. കൊടിസുനിയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് സിപിഎമ്മിന് നന്നായി അറിയുകയും ചെയ്യാം. കൊടി സുനി ഒരൊറ്റ ആൾ വിചാരിച്ചാൽ തന്നെ സിപിഎം നേതാക്കളെല്ലാം പ്രതിക്കൂട്ടിൽ ആവും എന്ന വാസ്തവമാണ് സിപിഎമ്മിനെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്.
ടിപി കേസിലെ പ്രതികളീൾ അധികവും ഇപ്പോൾ കണ്ണൂരിലെ തടവുകരാണ്. എന്നാൽ എല്ലാവരും ഇപ്പോൾ പരോളിലുമാണ്. ഗള്‍ഫില്‍ ജോലിക്ക് പോയാലും വര്‍ഷത്തില്‍ രണ്ട് മാസത്തില്‍ കൂടുതല്‍ അവധിക്ക് നാട്ടിലെത്താന്‍ കഴിയില്ല. എന്നാല്‍ ടിപി കേസിലെ പ്രതികള്‍ക്ക് എത്രകാലം വേണമെങ്കിലും പരോള്‍ കിട്ടും. പുറത്ത് കറങ്ങാം. ഇതാണ് സ്വര്‍ണ്ണ കടത്ത് ഗൂഢാലോചനയിലും കസ്റ്റംസ് കണ്ടെത്തുന്നത്. അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലെ കള്ളക്കടത്തിനെ നിയന്ത്രിക്കുന്നത് ടിപി കേസിലെ പ്രതികളാണ്. ജയിലില്‍ നിന്ന് പോലും ആശയ വിനിമയങ്ങള്‍ ആയങ്കിയുമായി നടത്തുന്നു. ഇതെല്ലാം ആയങ്കിയുടെ ഫോണിലുണ്ട്. അതുകൊണ്ടാണ് ആ ഫോണ്‍ നശിപ്പിച്ചു കളഞ്ഞത്. കൊടി സുനിയും ഷാഫിയും കിര്‍മാനി മനോജും അടക്കമുള്ളവര്‍ക്ക് ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…