ദില്ലി: കാശ്മീർ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു. ഭീകരരെ സംരക്ഷിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് പാകിസ്ഥാന്റെ നീക്കമെന്ന് രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ചൈനീസ് പിന്തുണയോടെ വിഷയം യുഎന്നില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ മൂന്നാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. അനൗദ്യോഗിക ചര്‍ച്ചയാണ് ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്നെതെന്നാണ് റിപ്പോര്‍ട്ട്.
പാക് വിദേശകാര്യമന്ത്രി ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തിന്മേലാണ് ചര്‍ച്ച നടന്നതെന്ന് ചൈനീസ് അംബാസഡര്‍ പ്രതികരിച്ചു. കാശ്മീർ വിഷയം ചര്‍ച്ച ചെയ്യണ്ട വേദി യുഎന്‍ അല്ല എന്ന നിലപാടാണ് മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ സ്വകീരിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനുള്ള പാക് നീക്കത്തിന് ഇതോടെ വീണ്ടും തിരിച്ചടിയേറ്റു.
ബങ്കറുകളും ടണലുകളും ഉണ്ടെന്ന് മൊഴി ! സന്ദേശ്ഖലി അന്വേഷണം പുതിയ തലങ്ങളിലേക്ക്
മോദിയുടെ വിമർശനം ശരി തന്നെ ; കോൺഗ്രസ് പരിഗണന നൽകിയിരുന്നത് മുസ്ലിങ്ങൾക്ക് ; വീഡിയോ കാണാം...
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. പ്രമേഹമുള്ളതിനാൽ ഇൻസുലിനും പതിവായി കഴിക്കുന്ന മറ്റ് മരുന്നുകളും…
വികസനം എന്നത് പ്രത്യക്ഷമായി കാണുന്നു എന്നതാണ് മോഡിയുടെ ഗ്യാരണ്ടി. വികസനമാണ് മുഖ്യവിഷയമൈന്ന് ഭരണകക്ഷി പ്രഖ്യാപിക്കുമ്പോള്‍ അവരുടെ പ്രകടനത്തിലുള്ള ആത്മവിശ്വാസമാണ് കാണുന്നത്
ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കരിമൂർഖനോട് ഉപമിച്ചാണ് രേവന്ത് റെഡ്ഡി മോദിയെ…
കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാഹുല്‍ - പിണറായി കലഹം തീരും. അതു കേരള സ്‌പെഷ്യല്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി സിപിഎം അണികള്‍…