തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ എഫ് ഡബ്ല്യുവിന്റെ വായ്പ സ്വീകരിക്കാന്‍ കേന്ദ്രധനമന്ത്രാലയം അംഗീകാരം നല്‍കി. ഏകദേശം 1,400 കോടി രൂപയാണ് (20 കോടി ഡോളര്‍) കേരളത്തിന് കിട്ടുക. ഇതിനുള്ള കരാര്‍ ഉടന്‍ ഒപ്പുവെക്കും.
ലോകബാങ്കില്‍നിന്ന് 1,725 കോടി രൂപ അനുവദിച്ചതിനുപിന്നാലെയാണ് ജര്‍മന്‍ ബാങ്കില്‍നിന്ന് കേരളത്തിന് വായ്പ കിട്ടുന്നത്.ലോകബാങ്കിന്റെ പണം ഗ്രാമീണ റോഡ് പുനര്‍നിര്‍മാണത്തിനാണ് ഉപയോഗിക്കുക. ജര്‍മന്‍ ബാങ്ക് വായ്പ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പാക്കേജിനും.
നാലരമുതല്‍ അഞ്ച് ശതമാനം വരെയാണ് ഈ വായ്പയുടെ പലിശ. ബാങ്ക് അനുവദിക്കുന്ന വായ്പയ്ക്ക് തുല്യമായ തുക സര്‍ക്കാരും പദ്ധതിക്ക് ചെലവിടണമെന്നാണ് കെ.എഫ്.ഡബ്ല്യു.വിന്റെ നിബന്ധന. ഇതംഗീകരിച്ചാണ് ചര്‍ച്ചകള്‍ തുടങ്ങിയതും ധാരണയായതും.
സാറ്റലൈറ്റുകളെ പോലും താഴെയിടാനുള്ളത്ര ശക്തി !! ഭയക്കേണ്ടതുണ്ടോ സൗരവാതത്തെ ?
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…
കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…
ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്