കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ലെന്ന് സിപിഎം (CPI) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിലിനെതിരായി സമരങ്ങള്‍ നടത്തുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.
സമരങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശവുമില്ല അത് സാധ്യവുമല്ല. സമരങ്ങളോട് സിപിഎമ്മിന് ഒരു നിലപാടുണ്ട്. എന്നാല്‍ കേരളത്തില്‍ വെടിവെപ്പുണ്ടാക്കി ഒരു നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഗെയിലിനെതിരെ ഇതിലു്ം വലിയ സമരം നടത്തിയിരുന്നു. അത് പിന്നീട് തീര്‍ന്നു. തുടര്‍ന്ന് പദ്ധതി നടപ്പാക്കുകയും ചെയ്തു. അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിലെത്തിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹം തീർത്ത…
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന…
മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ…