മലപ്പുറം: പാണമ്പ്രയില്‍ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ടര്‍ യാത്രികരായ യുവതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം.
മേയ്19നകം അറസ്‌റ്റ് ചെയ്‌താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആള്‍ജാമ്യത്തിലും വിട്ടയക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇടത്‌വശം വഴി കാര്‍ ഓവര്‍ടേക്ക് ചെയ്‌തത് ചോദ്യം ചെയ്‌തതിനാണ് പരപ്പനങ്ങാടി സ്വദേശികളായ അസ്‌ന, ഷംന എന്നിവരെ ഇയാള്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് കാറില്‍ സ്ഥലത്ത് നിന്നും പോയി.
ഏപ്രില്‍ 16നായിരുന്നു സംഭവം. അപകടകരമായി കാറോടിച്ചത് ചോദ്യം ചെയ്‌തപ്പോള്‍ ഇബ്രാഹിം ഷബീര്‍ കാര്‍ കുറുകെയിട്ട ശേഷം യുവതികളെ മര്‍ദ്ദിച്ചു. ആ സമയം യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തിയ രംഗങ്ങള്‍ വൈറലായതോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ആദ്യം നിസാര വകുപ്പുകള്‍ ചുമത്തി പൊലീസ് യുവാവിനെ സഹായിച്ചു എന്ന് വിവാദമായതിന് പിന്നാലെയാണ് കേസ് ശക്തമായത്. മുസ്ളീംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററായ സി.എച്ച് മഹമ്മൂദ് ഹാജിയുടെ മകനാണ് ഇബ്രാഹിം.
തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ…
സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar
ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi
വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…
റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI
പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…