കോഴിക്കോട്: വയനാട്ടില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. കര്‍ശന ഉപാധികളോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. മലപ്പുറത്തേയ്ക്കു ആംബുലന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹം വഴിയിലൊരിടത്തും നിര്‍ത്തി അഭിവാദ്യം സ്വീകരിക്കരുതെന്നാണ് ഒരു നിര്‍ദേശം.
മൃതദേഹത്തെ പോലീസും തണ്ടര്‍ബോള്‍ട്ടും അനുഗമിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കുമുന്നില്‍ രാവിലെ തന്നെ ജലിലിന്റെ സഹോദരങ്ങള്‍ എത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലോടെ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ആരംഭിച്ചത്. ഫോറന്‍സിക് സര്ജന് ഡോ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘ മാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വൈത്തിരിക്കു സമീപം ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടിലാണ് പോലീസ് വെടിവയ്പില്‍ ജലീല്‍ കൊല്ലപ്പെട്ടത്.
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാം. പരിഷ്കരണം നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്…
ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് ലോഡ്ഷെഡിങിന് പകരം മേഖലതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത. കെഎസ്ഇബിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.…
തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ്…
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്.…