പ്രതീകാത്മക ചിത്രം
മുംബൈ: തുടർച്ചയായ അഞ്ചാം ദിനത്തിലും നഷ്ടം തുടർന്ന് വിപണി. തുടക്കം നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് അത് മുതലാക്കാൻ വിപണിക്ക് സാധിച്ചില്ല. നിഫ്റ്റി 17,000ന് താഴെയെത്തി. എഫ്എംസിജി, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളിൽ പ്രകടമായ വില്പന സമ്മര്‍ദമാണ് വിപണിയെ ഇന്ന് പിന്നോട്ടടിച്ചത്.
സെന്‍സെക്‌സ് 344.29 പോയന്റ് നഷ്ടത്തിൽ 57,555.90ലും നിഫ്റ്റി 71.10 പോയന്റ് നഷ്ടത്തില്‍ 16,972.20ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
പണപ്പെരുപ്പ നിരക്കുകളിലെ കുറവും ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളും മുതലാക്കി നേട്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ഉച്ചവരെ ആ നേട്ടം നിലനിര്‍ത്താനും കഴിഞ്ഞു. എന്നാൽ പിന്നീടുണ്ടായ കനത്ത വില്പന സമ്മർദ്ദത്തെ അതിജീവിക്കാൻ വിപണിയ്ക്കായില്ല.
ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിടുകയും. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…