മുംബൈ: തുടർച്ചയായ അഞ്ചാം ദിനത്തിലും നഷ്ടം തുടർന്ന് വിപണി. തുടക്കം നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് അത് മുതലാക്കാൻ വിപണിക്ക് സാധിച്ചില്ല. നിഫ്റ്റി 17,000ന് താഴെയെത്തി. എഫ്എംസിജി, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളിൽ പ്രകടമായ വില്പന സമ്മര്‍ദമാണ് വിപണിയെ ഇന്ന് പിന്നോട്ടടിച്ചത്.
സെന്‍സെക്‌സ് 344.29 പോയന്റ് നഷ്ടത്തിൽ 57,555.90ലും നിഫ്റ്റി 71.10 പോയന്റ് നഷ്ടത്തില്‍ 16,972.20ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
പണപ്പെരുപ്പ നിരക്കുകളിലെ കുറവും ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളും മുതലാക്കി നേട്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ഉച്ചവരെ ആ നേട്ടം നിലനിര്‍ത്താനും കഴിഞ്ഞു. എന്നാൽ പിന്നീടുണ്ടായ കനത്ത വില്പന സമ്മർദ്ദത്തെ അതിജീവിക്കാൻ വിപണിയ്ക്കായില്ല.
ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിടുകയും. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…