നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിന്‍ മാലദ്വീപ് സ്വദേശി യൂസഫ് ഫൗദില്‍ നിന്നും പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ മാലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. സി.ഐ.എസ്.എഫിന്റെ ദേഹപരിശോധനയ്ക്കിടെയായിരുന്നു യൂസഫ് പിടിയിലായത്. 325 ഗ്രാം മയക്കുമരുന്ന് 33 കാപ്സ്യൂളുകളാക്കി തുടയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് യൂസഫ് ഫൗദ് കേരളത്തിലെത്തിയത്. എവിടെ നിന്നാണ് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെന്നതുള്‍പ്പെടെ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഇയാളെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. മയക്കുമരുന്ന് കടത്താന്‍ വേണ്ടിയാണ് ഇയാള്‍ എത്തിയതെന്നാണ് സൂചന. സമാനമായ രീതിയിൽ ഇയാൾ മുൻപും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
ദില്ലി : ബിജെപിക്ക് ഹാട്രിക് വിജയം പ്രവചിച്ചു കൊണ്ടുള്ള എക്‌സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച്…
സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…
എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS
മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE
കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…