ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന പര്യടനത്തില്‍ ഫലം തീരുമാനിക്കുക ഒരു ഇന്ത്യന്‍ താരമായിരിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരിക്കും ആ എക്‌സ് ഫാക്ടറെന്നാണ് പനേസര്‍ വിലയിരുത്തുന്നത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അശ്വിന്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. അതുകൊണ്ടു തന്നെ ഒരുപാട് ആത്മവിശ്വാസത്തോടെയായിരിക്കും അശ്വിന്‍ ഇംഗ്ലണ്ടിനെതിരേ കളിക്കുക. അശ്വിനെതിരേ ഇംഗ്ലണ്ട് താരങ്ങള്‍ എങ്ങനെ കളിക്കുന്നുവെന്നതായിരിക്കും പരമ്പരയുടെ ഫലം തീരുമാനിക്കുക. അശ്വിന്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറിക്കഴിഞ്ഞുവെന്നു സമീപകാലങ്ങളിലെ പ്രകടനം തെളിയിക്കുന്നു. ഇപ്പോള്‍ അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമിണ്’ പനേസര്‍ വ്യക്തമാക്കി.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവമാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഒരേയൊരു വീക്ക്‌നെസെന്നു പനേസര്‍ പറയുന്നു. ജഡേജയെ തീര്‍ച്ചയായും മിസ് ചെയ്യും. അശ്വിന് പിന്തുണ നല്‍കാന്‍ ശേഷിയുള്ള ഒരാളെയാണ് വേണ്ടത്. അക്ഷര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ജഡേജയെപ്പോലെ ടീമില്‍ വ്യത്യാസമുണ്ടാക്കാന്‍ അക്ഷറിനായേക്കില്ലെന്നും പനേസര്‍ അഭിപ്രായപ്പെട്ടു. ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ജയിക്കണമെങ്കില്‍ ക്യാപ്റ്റന്‍ ജോ റൂട്ട് മികച്ച ബാറ്റിങ് കാഴ്ചവയ്ക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…
പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…