കൊല്ലം : പുനലൂർ കല്ലടയാറ്റില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കണ്ടെത്തി . പിറവന്തൂർ പഞ്ചായത്തിലെ കമുകുംചേരി സ്വദേശി രമ്യ രാജൻ (30), മക്കളായ സൗരവ് (3), സരയു (5) എന്നിവരാണു മരിച്ചത്.
മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേയിൽ മുക്കടവ് ജംഗ്ഷനിൽനിന്നു കമുകുംചേരി റോഡിലൂടെ കുട്ടികളുമായി രമ്യ നടന്നു പോകുന്നതും കല്ലടയാറ്റിൽ ചാടുന്നതും കരയിൽ നിന്ന നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഇവരെ വെള്ളത്തിൽനിന്നു കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിൻഫ്ര വ്യവസായ പാർക്കിനു സമീപം കുരിയോട്ടുമല ശുദ്ധജല പദ്ധതിക്കു വെള്ളം ശേഖരിക്കുന്ന ഇൻടേക് വെല്ലിന് അടുത്താണ് ഇവരുടെ മൃതദേഹം കണ്ടത്
മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഷാൾ ഉപയോഗിച്ചു പരസ്പരം കെട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഭർത്താവ് വിദേശത്താണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ദില്ലി : ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക്…
ഷിംല: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ റാലികൾ പോലെ തന്നെ തകർച്ചയിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ…
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മുതൽ അന്വേഷണം തുടങ്ങും. ഇടുക്കിയിൽ ഇന്നെത്തുന്ന അന്വേഷണ സംഘം കോഴ ആവശ്യപ്പെട്ടുള്ള…
കൊൽക്കത്ത: റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…
തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ കാലവർഷക്കെടുതിയിൽ ഇരയായ കുടുംബങ്ങളെ തിരിഞ്ഞു നോക്കാതെ സർക്കാർ. ഒരു വർഷം പിന്നിട്ടിട്ടും പ്രകൃതി ദുരന്തത്തിൽ ഇരയായ കുടുംബങ്ങൾക്ക്…