കൊല്ലം : പുനലൂർ കല്ലടയാറ്റില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കണ്ടെത്തി . പിറവന്തൂർ പഞ്ചായത്തിലെ കമുകുംചേരി സ്വദേശി രമ്യ രാജൻ (30), മക്കളായ സൗരവ് (3), സരയു (5) എന്നിവരാണു മരിച്ചത്.
മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേയിൽ മുക്കടവ് ജംഗ്ഷനിൽനിന്നു കമുകുംചേരി റോഡിലൂടെ കുട്ടികളുമായി രമ്യ നടന്നു പോകുന്നതും കല്ലടയാറ്റിൽ ചാടുന്നതും കരയിൽ നിന്ന നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഇവരെ വെള്ളത്തിൽനിന്നു കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിൻഫ്ര വ്യവസായ പാർക്കിനു സമീപം കുരിയോട്ടുമല ശുദ്ധജല പദ്ധതിക്കു വെള്ളം ശേഖരിക്കുന്ന ഇൻടേക് വെല്ലിന് അടുത്താണ് ഇവരുടെ മൃതദേഹം കണ്ടത്
മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഷാൾ ഉപയോഗിച്ചു പരസ്പരം കെട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഭർത്താവ് വിദേശത്താണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.