വാരണാസി: ഗ്യാൻവാപിയിൽ പൂജകൾ തുടരാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഹിന്ദു പക്ഷ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ. മുസ്ലീങ്ങൾക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം. എന്നാൽ അവിടെയും ഞങ്ങൾ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഹൈക്കോടതിയുടെ ഉത്തരവിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 1993 വരെ ഹിന്ദുക്കൾ ജയത്-ഇ-ഷൈഖാനയിൽ ആരാധന നടത്തിയിരുന്നതിനാൽ ഇത് ശരിയായ തീരുമാനമാണ്. സാധുവായ ഉത്തരവില്ലാതെയാണ് അന്ന് പൂജ നിർത്തിവച്ചത്‘ എന്ന് അദ്ദേഹം പറഞ്ഞു.
മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താൽ സുപ്രീംകോടതിയിൽ കേവിയറ്റ് ഫയൽ ചെയ്യുമെന്ന് ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. അവർക്ക് സുപ്രീംകോടതിയെ സമീപിക്കാം, പക്ഷേ ഞങ്ങളും എതിർക്കാൻ തയ്യാറാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 31-നാണ് ഗ്യാൻവാപി തർക്ക മന്ദിരത്തിലെ വ്യാസ് തെഹ്ഖാനയിൽ ഹൈന്ദവർക്ക് പ്രാർത്ഥന നടത്താമെന്ന് വാരാണാസി കോടതി വിധിച്ചത്. ഈ വിധി ചോദ്യം ചെയ്ത് പള്ളികമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന് വന്നത്.
ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE
പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അഗർത്തലയിൽനിന്നും…
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ വൈറൽ ചിത്രം “ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള…
നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി
കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…
ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…