Kerala

പൂക്കോട് സർവ്വകലാശാലയിൽ എസ് എഫ് ഐ നേതാക്കൾ ക്രൂരമായി പീഡിപ്പിക്കുമ്പോൾ വിളിപ്പാടകലെയുള്ള ജീവനക്കാരോ അദ്ധ്യാപകരോ അറിഞ്ഞില്ല ! 130 വിദ്യാർത്ഥികൾ മൂകസാക്ഷികളായി; പിണറായി സർക്കാർ അറിയും മുമ്പ് വിവരമറിഞ്ഞത് ദില്ലിയിലെ ദേശീയ ആന്റി റാഗിംഗ് സെൽ

തിരുവനന്തപുരം: എസ് എഫ് ഐക്കാർ തടവിൽവച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സിദ്ധാർത്ഥിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നാലുദിവസം സിദ്ധാർത്ഥിനെ എസ് എഫ് ഐ നേതാക്കൾ നഗ്നനാക്കി മർദ്ദിച്ചു എന്നാണ് സൂചന. പൂക്കോട് ക്യാമ്പസിലെ അവസാന വാക്കായിരുന്നു എസ് എഫ് ഐ എന്നും ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും അവർക്ക് വിധേയരായിരുന്നുവെന്നുമാണ് സൂചന. എസ് എഫ് ഐ നേതാക്കളുടെ ആജ്ഞകൾ ധിക്കരിക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ക്യാമ്പസിലെ ആന്റി റാഗിംഗ് സെൽ നിർവീര്യമായിരുന്നുവെന്ന് മാത്രമല്ല. ഇതിന്റെ ചുമതലപ്പെട്ടവരാണ് കേസിലെ പ്രതികൾ. നൂറ്റി മുപ്പതോളം വിദ്യാർത്ഥികൾക്ക് നാലു ദിവസം നീണ്ടുനിന്ന മർദ്ദനത്തിന് മൂക സാക്ഷിയാകേണ്ടിവന്നത് അക്രമിസംഘത്തിന്റെ സ്വാധീനത്തിന്റെ തെളിവാണ്. ഒടുവിൽ ഈ മർദ്ദന വിവരം അറിഞ്ഞ് നടപടികളെടുത്തത് ദില്ലിയിലെ ദേശീയ ആന്റി റാഗിംഗ് സെല്ലാണ് എന്നത് കേരളത്തിന്റെ കുത്തഴിഞ്ഞ നിയമവാഴ്ചയുടെ തെളിവായി.

സിദ്ധാർത്ഥിന്റെ മരണം റാഗിംഗിനെ തുടർന്നുണ്ടായ ഒരു മരണമാണെന്ന് കരുതുക വയ്യ. കാരണം സിദ്ധാർത്ഥ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഒരു രണ്ടാം വർഷ വിദ്യാർത്ഥി എങ്ങനെ റാഗ് ചെയ്യപ്പെടും എന്നത് ഒരു ചോദ്യമാണ്. ക്യാമ്പസിൽ എസ് എഫ് ഐ ഗുണ്ടാ സംഘത്തിന് വിധേയരാകാത്തവർക്ക് ഇവിടത്തെ ഷട്ടിൽ കോർട്ടിൽ മർദ്ദനം പതിവാണത്രേ! ഷട്ടിൽ കോർട്ട് വിചാരണ എന്നാണ് ഇത് അറിയപ്പെടുന്നത്. വിചാരണ നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും എസ് എഫ് ഐ യുടെ വിദ്യാർത്ഥി കോടതിയാണത്രെ! സിദ്ധാർഥ് അജ്ഞാതമായ കാരണത്താൽ ഈ സംഘത്തിന്റെ കണ്ണിലെ കരടാകുകയും ഷട്ടിൽ കോർട്ട് വിചാരണക്ക് ഇരയാകുകയുമായിരുന്നു. ഇതിന് സാക്ഷിയായ ആരോ കോളേജിലെ ആന്റി റാഗിംഗ് സെല്ലിനെയോ, പോലീസിനെയോ അറിയിക്കാതെ നേരിട്ട് ദേശീയ ആന്റി റാഗിംഗ് സെല്ലിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Kumar Samyogee

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

6 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

10 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

11 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

12 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

13 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

13 hours ago