കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിന് സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ. വാടക നൽകാതെ ബസ് വിട്ടുനൽകില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നാല് ദിവസം നീളുന്ന പരിപാടിക്കായി അറുപത് ബസുകൾ ആവശ്യപ്പെട്ടതായാണ് ഉടമകൾ പറയുന്നത്. ഉദ്യോഗസ്ഥർ രേഖാ മൂലം ആവശ്യപ്പെട്ടാൽ മാത്രം ബസുകൾ വിട്ടു നൽകിയാൽ മതിയെന്ന നിലപാടിലാണ് ഉടമകൾ.
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവകേരള സദസിന് ബസ് വിട്ടു കൊടുത്താൽ പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ നഷ്ടം വരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലീസിനായി ഓടിയ പണം ഇതുവരെയും കിട്ടിയിട്ടില്ലെന്നും ബസുടമകൾ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ സേവനമെന്ന നിലയിലാണ് ബസുകൾ ആവശ്യപ്പെട്ടതെന്നും ആരേയും നിർബന്ധിച്ചിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നവകേരള സദസിന് വേണ്ട ഗതാഗത സൗകര്യം ഏർപ്പെടുത്താനുള്ള ചുമതല അതത് ജില്ലകളിലെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കാണ് നൽകിയിരിക്കുന്നത്. നോഡൽ ഓഫീസർമാർ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് വാഹനങ്ങൾ സംഘടിപ്പിച്ചു കൊടുക്കേണ്ടത്. പരിപാടി നടക്കുന്ന ദിവസങ്ങളിൽ ഉദ്യോഗസ്ഥരെ എത്തിക്കുന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടമകൾക്ക് മേൽ സമ്മർദം ചെലുത്തുന്നതായാണ് വിവരം.
അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…
ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…
കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…
ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…